എക്സൈസിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തിലെ വനിതകൾക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. ഈ അവസരം പൂർണമായും മനസിലാക്കി അപേക്ഷിക്കുക.
ഒഴിവുകളുടെ വിശദാംശങ്ങൾ
വുമൺ എക്സൈസ് ഓഫീസർ
- പാലക്കാട്-1
- മലപ്പുറം-1
- കാസർഗോഡ്-1
വിദ്യാഭ്യാസ യോഗ്യത
➮ മിനിമം യോഗ്യത- പ്ലസ് ടു / തത്തുല്യം
➮ NCC എ, ബി, സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ഉണ്ടാവുന്നതാണ്.
ശാരീരിക യോഗ്യതകൾ:
➮ മിനിമം ഉയരം-152 cms
➮ ശാരീരിക ക്ഷമത നോക്കുന്നതിനായി പ്രാഥമിക ഘട്ടത്തിൽ 2.5 കിലോമീറ്റർ ഓട്ടം 15 മിനിറ്റിന്റെ ഉള്ളിൽ പൂർത്തീകരിക്കണം.
➮ ശേഷം താഴെ കൊടുത്തിരിക്കുന്ന ഇനങ്ങൾ അടങ്ങുന്ന ഫിസിക്കൽ ടെസ്റ്റ് ഉണ്ടാവും.
- 100 മീറ്റർ ഓട്ടം
- ഹൈ ജമ്പ്
- ലോങ്ങ് ജമ്പ്
- ഷോട്ട്പുട്ട്
- 200 മീറ്റർ ഓട്ടം
- ത്രോ ബോൾ
- ഷട്ടൽ റേസ്
- സ്കിപ്പിംഗ്
മുകളിൽ കൊടുത്തിരിക്കുന്ന 8 ഇനങ്ങളിൽ 5 എണ്ണത്തിലെങ്കിലും പാസ്സാവണം.
ശമ്പള വിശദാംശങ്ങൾ
ഈ തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ തുടക്ക ശമ്പളം ₹20,000-₹45,000 ഉണ്ടാവും.
പ്രായപരിധി
അപേക്ഷിക്കുന്നവർ 19-34 വയസ്സിനു ഇടയിൽ ആവണം. 2.1.1988 – 1.1.2003 ന്റെയും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. (Both dates included).
അപേക്ഷിക്കേണ്ടവിധം
• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 436/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള കോമൺ സർവ്വിസ് സെന്റർ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുക.
• അപേക്ഷകൾ 2022 സെപ്റ്റംബർ 22 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
➮ പുരുഷന്മാർക്കും, PwD വിഭാഗത്തിൽ പെട്ടവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
➮ മുസ്ലിം വിഭാഗതിൽ പെട്ട വനിതകൾക്ക് മാത്രമാണ് അവസരം. മറ്റു വിഭാഗക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.
➮ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം- 02-11-2022
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment