ദൈവത്തിന്‍റെ നാട്ടില്‍ പിശാചിന്‍റെ വിളയാട്ടം


tonnalukal




          കേരളമേ, ആത്മ നിന്ദയുണ്ടെങ്കില്‍ തലകുനിക്കേണ്ട സമയമായിരിക്കുന്നു. അതെ, നീതി പീഠം പറഞ്ഞത് വാസ്തവമാണ്, സുരക്ഷ ഉറപ്പാക്കന്‍ നിയമങ്ങള്‍ക്കാവില്ല. അല്ലെങ്കിലും കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും എത്രത്തോളം നിയമങ്ങളാണുള്ളത്?. എന്നിട്ടും ഒന്നും എവിടെയും എത്തിയില്ല എന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്നു കൊണ്ടിരിക്കുന്ന അക്രമ, പീഡനങ്ങള്‍ ദൈവത്തിന്‍റെ സ്വന്തം നാടെന്ന ഖ്യാദിക്കു പകരം പിശാചിന്‍റെ സ്വന്തം നാടെന്ന പേരിലായിരിക്കും ഇനിയറിപ്പെടുക.
കാര്യങ്ങളുടെ പോക്കു കണ്ട് വ്യക്തമാകുന്നത് അതാണ്.
                               2014
ല്‍ നമ്മുടെ സംസ്ഥാനത്തു നടന്ന കുറ്റകൃത്യങ്ങളുടെ കണക്ക് ഇപ്രകാരമാണ്. ബലാത്സംഗം-709, കൊലപാതകം-39, ശൈശവ വിവാഹം-16, ബാലപീഡനം-2,286, തട്ടിക്കൊണ്ടുപോകല്‍-116. പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടവ മാത്രമാണിത്. കണക്കുകള്‍ കണ്ട് കുറവാണെന്നു തോന്നുന്നുവെങ്കില്‍ മുന്പ് നടന്നതെത്രയെന്നു നമുക്കു പരിശോധിക്കാം. 2013ല്‍ 215 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ നിന്നാണ് മൂന്നിരട്ടി വര്‍ധിച്ച് പുതിയ ഈ "ഉയരം' താണ്ടിയിരിക്കുന്നത്. 2008-14 കാലയളവില്‍ 2889 ബലാത്സംഗങ്ങളും 283 കൊലപാതകങ്ങളുമുണ്ടായി.
                             
നിയമങ്ങളുടെ നടപ്പാക്കലിലെ അപാകതകളും മനുഷ്യത്വത്തിന്‍റെ ഇല്ലായ്മയും വ്യക്തമാക്കുകയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യന്‍ വളര്‍ന്നു വികസിച്ചിരിക്കുന്നു, പക്ഷേ, അപരിഷ്കൃതമായ പെരുമാറ്റ സ്വഭാവങ്ങള്‍ നിലകൊള്ളവെ എങ്ങനെ മനുഷ്യന്‍റെ വളര്‍ച്ചയെ വിലയിരുത്താനാവും. യഥാര്‍ത്ഥത്തില്‍ മതം പറയുന്നത് പോലെ മനുഷ്യന്‍ തന്‍റെ സഹജീവികളോട് കാണിക്കുന്ന പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് അവനെ നല്ലവനെന്ന് വിധി പറയേണ്ട്. അല്ലാതെ ബൗദ്ധിക വികാസമോ ശാരീരിക വളര്‍ച്ചയോ സന്പത്തിന്‍റെ ആധിക്യമോ നോക്കിയല്ല. സ്നേഹവും കരുണയും പോയിട്ട് മരണ ഘട്ടത്തില്‍ പോലും സഹായത്തിനെത്താതെ തന്‍റെ തിരക്കുകളില്‍ മുഖം പൂഴ്ത്തുകയാണ് ആധുനീകര്‍. ആരും തിരിഞ്ഞു നോക്കാതെ ചോരവാര്‍ന്ന് റോഡുകളില്‍ മരണപ്പെടുന്ന വാര്‍ത്തകള്‍ ഈയൊരു വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
           അയല്‍വാസികളാലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കേണ്ട അധ്യാപകരാലും എന്തിന്, സ്വന്തം മാതാപിതാക്കളാലും ചൂഷണം ചെയ്യപ്പെടുകയാണ് പിഞ്ചോമനകള്‍. കുഞ്ഞുങ്ങളോട് കരുണ കാണിക്കണമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചതോര്‍ക്കുകയാണിവിടെ. യഥാര്‍ത്ഥത്തില്‍ മനോനില തെറ്റിയ കേരളം "ഭ്രാന്താലയം''തന്നെയാണ്.
ഇവിടെ ഈയൊരവസ്ഥക്ക് ഒരറുതി വേണം. രാഷ്ട്രീയമായും സാമൂഹികപരമായുമുള്ള ഇടപെടലുകള്‍ക്കൂടി നിയമങ്ങല്‍ക്കപ്പുറം അനിവാര്യമാണിവിടെ. ഭയവും നിന്ദയും കുട്ടികളെ സത്യങ്ങള്‍ പറയാതിരിക്കാന്‍ ഇടവരുത്തുന്നെങ്കിലും ലഭിച്ച കേസുകള്‍ തീര്‍പ്പാക്കുന്നതിലെ അലസ സമീപനം അന്വേഷണ ഏജന്‍സികള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍
കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നിലവിലുള്ള നിയമങ്ങള്‍ക്കു പുറമെ പുതിയവ കൂടി ചേര്‍ത്തിട്ടും അനുദിനം കുറ്റകൃത്യം വര്‍ധിച്ചുവരുന്നതിലെ വിരോധാഭാസം നാം മനസ്സിലാക്കേണ്ടതുണ്ട്.  ഇതു കൂടി ചേർത്തു വായിക്കുക..
 കുഞ്ഞുങ്ങള് അനുഭവിക്കുന്ന മറ്റൊരു ദുരന്തമാണ് ഈയിടെ ഫേസ്ബുക്കില് കാണാനിടയായ ഈ പോസ്റ്റ് പറയുന്നത്. 



 "കുഞ്ഞുങ്ങളെ ഓര്‍ത്തു ഈ വിവരം ഷെയര്‍ ചെയ്യുക.
==================================
യാചകരുടെ കയ്യിലെ കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് എപ്പോഴും ഉറങ്ങുന്നു.!!
എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഒരു ദിവസം രാവിലെ നഗര മധ്യത്തിലെ പാലത്തിനടിയില്‍ നല്ല തിരക്കുള്ള സ്ഥലത്ത് ഉറങ്ങുന്നൊരു കുഞ്ഞിനേയും മടിയില്‍ കിടത്തി ഒരു സ്ത്രീ നിസ്സങ്കയായി ഇരിക്കുന്നു. അടുത്തു വെച്ച പാത്രത്തില്‍ ആളുകള്‍ തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് നടന്നു പോവുന്നു.
ഇതൊരു സാധാരണ കാഴ്ച്ച മാത്രം.
വൈകീട്ട് തിരിച്ചു വരുമ്പോഴും അതെ കാഴ്ച്ച. ഒരു മാറ്റവുമില്ല. ഉറങ്ങുന്ന കുഞ്ഞും അമ്മയും അതെ ഇരുപ്പ് തന്നെ.
എല്ലാ ദിവസവും ഈ കാഴ്ച്ച ഒരു മാറ്റവുമില്ലാതെ തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നു എനിക്ക് തോന്നി.
കുഞ്ഞുങ്ങളുടെ പ്രകൃതം എനിക്കറിയാം. ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായി അവര്‍ ഉറങ്ങില്ല. ബഹളം നിറഞ്ഞ നഗര മധ്യത്തില്‍ പ്രത്യേകിച്ചും. അതെ സമയം ഈ കുഞ്ഞു
ഒരിക്കലും ഉണര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആ യാചക സ്ത്രീയുടെ അടുത്തു ചെന്ന്. മെല്ലെ ചോദിച്ചു: കുഞ്ഞു എന്ത് കൊണ്ടാണ് എല്ലാ സമയത്തും ഉറങ്ങുന്നത്?
മറുപടിക്ക് പകരം അവര്‍ തല തിരിച്ചു കളഞ്ഞു. എന്റെ ചോദ്യം ഉച്ചത്തില്‍ ആയപ്പോഴും അവര്‍ പ്രതികരിച്ചില്ല.
ചോദ്യം തുടരുമ്പോള്‍ പിന്നില്‍ നിന്ന് എന്റെ ചുമലില്‍ ഒരു കൈ മെല്ലെ സ്പര്‍ശിച്ചു. ഒരു മധ്യവയസ്കനാണ്.
'നിങ്ങള്‍ക്ക് ഈ യാചക സ്ത്രീയില്‍ നിന്ന് എന്താണ് വേണ്ടത്എന്തിനാണ് പാവങ്ങളെ ഉപദ്രവിക്കുന്നത്?' അയാള്‍ ചോദിച്ചു.
എന്നിട്ട് ചുമലിലെ കൈ മെല്ലെ മാറ്റി ഒരു നാണയ തുട്ട് ആ പാത്രത്തിലിട്ട് സ്വാഭാവികമായി അയാള്‍ നടന്നു പോയി.
പിറ്റേ ദിവസം തൊട്ടടുത്തൊരു കെട്ടിടത്തില്‍ എന്റെ ഒരു സുഹൃത്തിന്റെ മുറിയില്‍ നിന്നും ഞാന്‍ രംഗം വീക്ഷിക്കാന്‍ തീരുമാനിച്ചു.
രംഗം പഴയ പോലെ തന്നെ. ഒരു മാറ്റവുമില്ല. വീണ്ടും കാര്യം അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ചോദ്യം പല തവണ ഉച്ചത്തില്‍ ചോദിക്കേണ്ടി വന്നപ്പോള്‍ ആള് കൂടി.
എന്റെ ഉദ്ദേശം എന്തെന്ന് കേള്‍ക്കാനോ എന്തെങ്കിലും പറയാനോ എനിക്ക് അവസരം കിട്ടിയില്ല. അതിനു മുമ്പ് ആളുകള്‍ ശകാരിച്ചു കൊണ്ട് ബലമായി പിടിച്ച് എന്നെ ദൂരേ കൊണ്ട് പോയി തള്ളി.
പോലീസിനെ വിവരം അറിയിക്കേണ്ടി വരുന്ന അവസ്ഥയായി. പോലീസിനു ഫോണ്‍ ചെയ്തപ്പോഴേക്കും സ്ത്രീയും കുഞ്ഞും അപ്രത്യക്ഷമായി.
സ്ഥലത്തെ കൂട്ടുകാരനുമായി വിഷയം സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
കുഞ്ഞുങ്ങള്‍ വാടകയ്ക്ക് കൊടുക്കപ്പെടുകയോ മോഷ്ടിച്ച് കൊണ്ട് വരപ്പെടുകയോ ആണ്.
സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് യാചന ഒരു ബിസിനസായി നടത്തുന്ന റാക്കെറ്റിന്റെ ഒരു കണ്ണി മാത്രമാണ് ഞാന്‍ കണ്ടത്.
കുഞ്ഞിനു വയറു നിറയെ ചാരായമോ കഞ്ചാവോ നല്‍കുകയാണ്.
ഒരു പകല്‍ മുഴുവന്‍ ഉറങ്ങുന്നതിനിടയില്‍ തന്നെ കുഞ്ഞുങ്ങള്‍ പലപ്പോഴും മരണപ്പെട്ടു പോവുന്നു. അങ്ങനെ മരണം നടന്നാലുംവൈകും വരെയുള്ള അന്നത്തെ യാചന ആ ശവശരീരം വെച്ച് കൊണ്ട് തന്നെ നടക്കും.
പിറ്റേ ദിവസത്തേക്ക് വേറെ കുഞ്ഞു വരും.
ഉറങ്ങുന്ന കുഞ്ഞിന്റെ ദൈന്യതയിലേക്ക്‌ നമ്മള്‍ എറിഞ്ഞു കൊടുക്കുന്ന തുട്ടുകള്‍ ആണ് ഭീകരമായ ഈ ബിസിനസ് നിലനിര്‍ത്തുന്നത്.
നമ്മള്‍ എറിയുന്ന തുട്ടുകള്‍ കുഞ്ഞുങ്ങളുടെ ജീവന്‍ എടുക്കുകയാണ്. അവരെ സംരക്ഷിക്കുകയല്ല.
അതിനാല്‍ ഇതുപോലുള്ള യാചകരെ കാണുമ്പോള്‍ ദയാ വായ്പ്പോടെ പോക്കെറ്റില്‍ കയ്യിടാന്‍ വരട്ടെ. ഒന്ന് ചിന്തിക്കുക.
നിങ്ങളറിയാതെ ഈ ബിസിനസ്സുകാരെ നിലനിര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
ഈ വിവരം അറിഞ്ഞു കഴിഞ്ഞ സ്ഥിധിക്ക് ഇനി നിങ്ങളിത് ഓര്‍ക്കുമല്ലോ.""



Post a Comment

Previous Post Next Post

News

Breaking Posts